Posts

ഊഞ്ഞാൽ

ആലോലം താലോലം പാട്ടുപാടി ചാഞ്ചക്കം ചാഞ്ചക്കം ആട്ടമാടി  മേഘത്തിൽ ചെന്നൊന്നു മുത്തമിടാൻ ഇത്തവണയും ഊഞ്ഞാലില്ലേ  ഉണ്ണിക്കൊന്നാടാൻ ആശയില്ലേ 

മുത്തശ്ശി

Image
മധുരം നുണയും മുത്തശ്ശി കഥകൾ മെനയും മുത്തശ്ശി കുറുമ്പുകാട്ടും മുത്തശ്ശി  മുത്തം വെയ്ക്കും മുത്തശ്ശി പാവം പാവം മുത്തശ്ശി

മാ നിഷാദ 💔

വേദന നെഞ്ചം പിളർക്കുന്നു ഒരു നോക്കു കാണുവാൻ ഒരു തുള്ളി നീരിറക്കുവാൻ അമ്മക്കിളിയെ തേടുന്നതെൻ കണ്ണുകളെ പൂട്ടിവെക്കുവാൻ എന്താണ് മർത്യ നിന്നെ ചൊടിപ്പിച്ചത് എന്നിലെ ധീരതയാണോ അതോ നിസ്സഹായതയാണോ.....!      നിനക്കുവേണ്ടി......... പ്രിയ സുഹൃത്തേ   എനിക്ക് നിന്നെ അറിയില്ല പക്ഷെ എന്റെ ഉള്ളു പിടയുന്നു. 💔

വലയം

Image
  നിന്റെ ഒരു നോട്ടത്തിനു വേണ്ടി  ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് . എന്നാൽ  നാളുകൾക്കിപ്പുറം നൂറു നോട്ടങ്ങൾക്കിടെയിലെ ഒരു നോട്ടം മാത്രമായി നീ എനിക്ക്.

2018 പ്രളയം

Image
കേരളം കണ്ട ഏറ്റവും ഭീകര പ്രളയം നടന്ന വർഷം എന്ന നിലയ്‌ക്കാണ്‌ 2018-നെ കേരള ചരിത്രം അടയാളപ്പെടുത്തിയത് .കാസർകോട് ഒഴികെ കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളെയും ഗുരുതരമായി ബാധിച്ച പ്രളയം നിരവധി ജീവനുകളെടുത്തു. അനേകായിരം പേർക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ടു. കേരളത്തിൽ 443 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. 54.11 ലക്ഷം ജനങ്ങളെയാണ് പ്രളയം ദുരിതത്തിലാക്കിയത്. 47,727 ഹെക്ടർ  കൃഷി നശിച്ചു. പ്രളയകാലത്ത് 14.52 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്. കേരളം ഒറ്റക്കെട്ടായി നിന്ന സമയമായിരുന്നു പ്രളയകാലം. പലവിധ ജീവിത സമരങ്ങളുടെ ഇടയിൽപ്പെട്ട് നട്ടംതിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്കാണ് പേമാരിയോടൊപ്പം അണക്കെട്ട് തുറന്നുവിട്ട വെള്ളവും ഇരച്ചുകയറിയത് .ഒരു രാത്രി അറിയിപ്പില്ലാതെ തുറന്നുവിട്ട വെള്ളം പലരുടെയും സ്വപ്നങ്ങൾക്കൊപ്പം ജീവനും  കവർന്നുകൊണ്ടുപോയി.മത,രാഷ്ട്രീയതാൽപര്യങ്ങൾക്കപ്പുറത്ത് പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി കേരളമെമ്പാടും കൈയ്മെയ് മറന്ന് പ്രവർത്തിച്ചു. രക്ഷാപ്രവർത്തനങ്ങളി...

പ്രണയം

Image
പ്രാണനോളം കൊണ്ടുനടന്നു പ്രാണനെടുക്കുന്നതല്ല പ്രണയം പ്രണയിനിയെ പാവം പ്രാണിയായി കണ്ട് പ്രാണനാക്കുന്നതുമല്ല പ്രണയം പ്രാണനായി ആത്മാവിൽ ചേരുന്ന പ്രണാവായുവാണ് പ്രണയം.      

നീലക്കുറിഞ്ഞി

Image
ആരും കാണാതെ ഗന്ധം പരത്താതെ  ആകാശത്തിൻ കീഴെ കുന്നിൻ നെറുകയിൽ നീലപ്പട്ടു വിരിച്ചു ഞാൻ നിദ്രകൊള്ളവേ നീയെന്നെ വേട്ടയാടി വിരുന്നുകാരിയായി മുദ്രകുത്തിയതെന്തിനുവേണ്ടി… നിൻ പാദം പതിയാത്ത നിൻ ഗന്ധം പരക്കാത്ത മഞ്ഞുതുള്ളിയെ വാരിപ്പുണർന്ന് മായാലോകം പടുത്തുയർത്തിയോരെൻ ഗാഡ്ഢനിദ്രയിൽ തടസമായ തിങ്ങാർക്കുവേണ്ടി…. പരാജിതയാണെന്നറികിലും പരിശ്രമിക്കുന്നൊരിക്കൽ കൂടി നിൻ പാദങ്ങൾക്കടിപ്പെട്ടമരുമ്പോൾ നിൻ ദയക്കായി കേഴുന്നിവൾ മർത്യാ! ഞാനുമൊരു പാഴ്ച്ചെടിയായി വളർന്നോട്ടെ…….